സംസാരിച്ചിരിക്കാം കഥയും കവിതയും നാട്ടുവിശേഷങ്ങളും
നഷ്ടപ്പെടാൻ പോകുന്ന
സുന്ദരി നിളയെ കുറിച്ച്
മലയാളം പകർന്നു തന്ന
തുഞ്ചത്തെഴുത്തച്ഛന്റെ
മണ്ണിലൂടെ ഒഴുകി തന്റെ മാതാവിനെ പൊന്നാനിയിൽ പുണരുമ്പോൾ താൻ ഒഴുകി വന്ന മാർഗമദ്ധ്യേ നേരിട്ട തടസ്സങ്ങൾ കണ്ണീരിൽ കുതിർന്ന് അമ്മയോട് പറയുമ്പോൾ വാക്കുകൾ ഇടറിയത് നാം അറിഞ്ഞുവോ
പിന്നിട്ട് പോയവർ നമുക്കായ് കാത്തു വച്ചവ വരും തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം
മറന്ന ചിന്തകളിലൂടെ ഒരു തിരിഞ്ഞുനോട്ടം
മൺകൂനകൾ 'മാടാ'യി മാറി അതിൽ ചങ്ങണവഞ്ചികൾ സമൃദ്ധമായി വളർന്നതിൽ വിഷ ജീവികളുടെ വാസസ്ഥലമായത് നാം കാണാതെ പോയതും
എല്ലാം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ നമുക്ക് ഒന്നിച്ചിരിക്കാം.